• മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?ഉത്തമഗീതം 8:5

    leaning

    മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?ഉത്തമഗീതം 8:5

    നമ്മുടെ ആത്മകണ്ണുകൾ കൊണ്ട് മുന്തിരിത്തോട്ടത്തിൽ നിന്ന് കയറിവരുന്ന മണവാളനെ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ നമുക്ക് ദർശിക്കാം.

    പെട്ടന്ന് അവർ ഈ കാഴ്ച കണ്ടു …ഒന്നല്ല ഇതാ രണ്ടു പേർ വളരെ ദൂരെ നിന്ന് വരുന്നു.

    തോഴിമാർ ആവേശത്തോടെ ആരാഞ്ഞു ….ആരാണീ രണ്ടു പേർ ?മണവാളനും പിന്നെ?
    മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?

    ഇതാ അത് മറ്റാരുമല്ല ,മണവാളന്റെ മാർവിൽ അവന്റെ ഹൃദയസ്പന്ദനങ്ങളെ കേട്ടു കൊണ്ട്
    ചാരിവരുന്നോരിവൾ(ൻ ) മറ്റാരുമല്ല *………….. തന്നേ .

    മറ്റൊരുവൾ ചക്രവാളത്തിലേക്ക് നോക്കി കയറിവരുന്നവർ ആരെന്നു ഉറപ്പു വരുത്തി.
    അതെ!! അതെ !! നീ പറഞ്ഞത് ശരി തന്നെ .അത് *……………….തന്നേ.

    താൻ ഈ മരുഭൂമിയിൽ തന്റെ പ്രിയനായ യേശുവിന്റെ മാർവിൽ അവൾ(ൻ ) വിശ്രമിക്കുന്നു .

    മൂന്നാമത് ഒരുവൾ പറഞ്ഞു .അത് *…………………. തന്നേ …….ഉറപ്പാണ്‌ .

    ഈ മരുഭൂയാത്രയിൽ അവൾക്ക് ചാരുവാൻ തൻറെ പ്രിയനായ യേശുവല്ലാതെ മറ്റാരുമില്ല.

    അവന്റെ ഇടംകൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ.അവന്റെ വലംകൈ എന്നെ ആശ്ലേഷി ക്കട്ടെ.

    പ്രാർത്ഥന :
    കർത്താവെ അവിടുത്തേ മാർവിൽ ചാരിയിരുന്ന യോഹന്നാനെ പോലെ ഇന്നേ ദിവസം അങ്ങയിൽ വിശ്രമിക്കാൻ’ എന്നെ സഹായിക്കേണമേ .യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു .
    ആമേൻ .

    *നിങ്ങളുടെ പേര് ചേർത്തു വായിക്കുക.
    **സമാഹൃതം

    by 

  • എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ .പതിനായിരം പേരിൽ അതിശ്രേഷ്ടൻ തന്നേ .ഉത്തമഗീതം 5:10

    sos5_10

    എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ .പതിനായിരം പേരിൽ അതിശ്രേഷ്ടൻ തന്നേ .ഉത്തമഗീതം 5:10

    അവൻ പിതാവിൻറെ മടിയിൽ നിന്ന് ഈ ലോകത്തിലേക്ക്‌ വന്നു.നാം ദൈവമക്കളാകേണ്ടതിനു അവൻ മനുഷ്യനായി.അവൻ കാലവസ് ഥ വ്യതിയാനങ്ങൾ ,പ്രകൃതി ക്ഷോഭങ്ങൾ ഇല്ലാത്ത സ്വർഗത്തിൽ നിന്ന് ഈ താണ ഭൂമിയിൽ വന്നു .
    അവൻ ദരിദ്രനായിരുന്നു.അവനു ധനമോ ഉന്നത വിദ്യാഭ്യാസമോ ഇല്ലായിരുന്നു.ശൈശവത്തിൽ അവൻ ഒരു രാജാവിനെ ഭയചകിതനാക്കി .ബാല്യത്തിൽ അവൻ പണ്ഡിതന്മാരോട് സംസാരിച്ചു .പ്രകൃതി ശക്തികളുടെ മേൽ യേശു അധികാരമുള്ളവനായിരുന്നു.അവൻ കാറ്റിനേയും കടലിനേയും ശാന്തമാക്കി.
    യേശു അനേക രോഗികളെ മരുന്നു കൂടാതെ സൌഖ്യമാക്കി.അവൻ പുസ്ടകം ഒന്നും
    എഴുതിയില്ല.എന്നാൽ യാതൊരു ഗ്രന്ഥശാലക്കും ഉൾക്കൊള്ളാൻ കഴിയാത്തത്ര
    പുസ്ടകങ്ങൾ അവനെക്കുറിച്ച് എഴുതപെട്ടു.അവൻ പാട്ട് ഒന്നും എഴുതിയില്ല.എന്നാൽ അവനെക്കുറിച്ചു അസംഖ്യം ഗാനങ്ങൾ രചിക്കപ്പെട്ടു.അവൻ വിദ്യാഭ്യാസ
    സ്ഥാപനങ്ങൾ ഒന്നും സ്ഥാപിച്ചില്ല.എന്നാൽ അവനു ധാരാളംശിഷ്യന്മാരുണ്ട് .
    അവൻ മനശാസ്ത്രം അഭ്യസിച്ചിട്ടില്ല,എന്നാൽ ആയിരമായിരം മുറിവേറ്റ
    ഹൃദയങ്ങളെ അവൻ സൌഖ്യമാക്കി .അവൻ ഒരു സൈന്യത്തെ തിരഞ്ഞെടുത്തില്ല.
    എന്നാൽ അവൻ സ്നേഹത്താൽ അനേക ഹൃദയങ്ങളെ കീഴടക്കി.
    അനേകർ ജീവിച്ചു, മരിച്ചു എന്നാൽ യേശു എന്നേക്കും ജീവിക്കുന്നു.പിശാചിന് അവനെ തോല്പിക്കാൻ കഴിഞ്ഞില്ല.മരണത്തിനു അവനെ ഇല്ലാതാക്കുവാനോ കല്ലറക്ക് അവനെ പിടിച്ചു വെക്കുവാനോ സാധിച്ചില്ല.
    അവൻ തന്റെ രാജവസ്ത്രം മാറ്റി ഒരു ദാസന്റെ വേഷം ധരിച്ചു.എത്രത്തോളം ?
    അവൻ മറ്റൊരുവന്റെ പുൽത്തൊഴുത്തിൽ കിടത്തപ്പെട്ടു.മറ്റൊരുവന്റെ തോണിയിൽ സഞ്ചരിച്ചു.മറ്റൊരുവന്റെ കഴുതപ്പുറത്ത് യാത്ര ചെയ്തു .എന്തിനേറെ ?
    അവൻ മറ്റൊരുവന്റെ കല്ലറയിൽ സംസ്കരിക്കപ്പെട്ടു .
    അവൻ ഇന്നും ജീവിക്കുന്നു .യേശുവേ നന്ദി ,സ്തോത്രം.ഹല്ലേ ലുയ്യ ..

    പ്രാർത്ഥന :
    യേശുവേ നീ എന്നെ തേടി വന്നതിനായി ഞാൻ നിന്നെ സ്തുതിക്കുന്നു.
    ഞാൻ നിന്റെ മുൻപിൽ എന്നെ താഴ്ത്തി സമർപ്പിക്കുന്നു .
    ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു .
    ആമേൻ …

    by 

  • ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

    ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ  താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

    ആരാണ്  മേല്പറഞ്ഞ വചനത്തിലെ പുഷ്പം ?താമരപൂവ് ?മണവാട്ടിയാണ്  എന്ന്
    അനേകർ  അഭിപ്രായപെടുന്നു.എന്നാൽ ഗാനങ്ങളിൽ നാം പാടുന്നു ക്രിസ്തുവാണ്
    ശാരോൻ പനിനീർപൂവ്…..

    സൌന്ദര്യത്തിന്റെ പൂർണതയായ സീയോനിൽ നിന്ന് പ്രകാശിക്കുന്ന കർത്താവ്
    തന്നെയാണ് ശാരോൻ പനിനീർപുഷ്‌പം.അവന്റെ ദിവ്യ  സൌന്ദര്യത്തെ ആർക്കു
    വർണ്ണിക്കുവാൻ കഴിയും?
    എന്നാൽ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ശുലേമിയുടെ മുഖത്ത്
    പ്രതിഫലിച്ച തേജസ്സ് കേദാർ കൂടാരം പോലെ കറുത്തിരുണ്ടവളെ രൂപാന്തരപ്പെ ടുത്തി.

    അവൾ ഇപ്രകാരം പാടി :
    ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമരപൂവും ആകുന്നു  …

    “ഇന്നു പ്രഭാതത്തിൽ നമ്മുടെ ആത്മമണവാളന്റെ മുഖത്തേക്ക്  തന്നേ നോക്കാം.
    അവന്റെ തേജസ്സിനെ കണ്ണാടി പോലെ  പ്രതിബിംബിച്ചു കൊണ്ട്  ഈ ദിവസം
    നമുക്കാരംഭിക്കാം”.

    പ്രാർത്ഥിക്കാം :
    കർത്താവേ  നീ  തന്ന  ശുഭ്ര വസ്ത്രത്തിലേക്കല്ല ,അവിടുത്തേ മുഖത്തേക്ക്  തന്നേ
    ഞാൻ  നോക്കുന്നു .കർത്താവേ  നീ തന്ന  കിരീടത്തിലേക്കല്ല :
    അവിടുത്തെ മുറിവേറ്റ  കരങ്ങളിലേക്ക്  തന്നേ  എൻറെ  ദൃഷ്ടി  ഞാൻ
    ഉറപ്പിക്കട്ടെ. .  ആമേൻ

    by